വിലാപങ്ങളും പഴിചാരലുകളുമല്ല ഇടതുപക്ഷജനാധിപത്യ ശക്തികളിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കേവല വ്യക്തി ധാർമ്മികതക്കപ്പുറം വ്യവസ്ഥയുടെ ഘടനാപരമായ ആധിപത്യ സ്വഭാവത്തെയും സ്വാധീനത്തെയും മനസിലാക്കാതെയുള ധാർമിക പ്രലപനങ്ങൾ കൊണ്ടൊന്നും മുതലാളിത്തം സൃഷ്ടിച്ച അപചയങ്ങളെയും അഴിമതികളെയുമൊന്നും പ്രതിരോധിക്കാനോ ഇല്ലാതാക്കാനോ കഴിയില്ല
ഹിന്ദുത്വവൽക്കരണത്തിന്‍റെ ഭാഗമായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിൽ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണങ്ങളും കൊവിഡ് മഹാമാരിയും ദ്വീപ് ജനതയെ അരക്ഷിതരാക്കിയിരിക്കുകയാണ്. അറസ്റ്റ്, കേസ്, ജയില്‍ തുടങ്ങി ഭരണകൂട മര്‍ദ്ദനോപകരണങ്ങളാലുള്ള ബലപ്രയോഗങ്ങള്‍ ദ്വീപിലെ അടിസ്ഥാന ജനാധിപത്യാവകാശങ്ങളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുകയാണ്
ഭരണഘടനയെ സംരക്ഷിക്കേണ്ടതിന്റെയും ഭരണഘടനയുടെ മതനിരപേക്ഷ, ഫെഡറൽ ജനാധിപത്യമൂല്യങ്ങൾക്കെതിരായി ഉയർന്നുവരുന്ന ഫാസിസ്റ്റു ഭീഷണികളെ പ്രതിരോധിക്കേണ്ടതിൻ്റെയും സന്ദേശമുണർത്തി കൊണ്ടാണ് നവംബർ 26 കടന്നുപോകുന്നത്
മുതലാളിത്തത്തിനും സോഷ്യലിസത്തിനുമിടയിൽ മധ്യമാർഗം ആരായുന്ന ആശയങ്ങൾ പാശ്ചാത്യ ബൂർഷാ സമൂഹങ്ങൾക്കകത്ത് സജീവമായൊരു രാഷ്ട്രീയ പ്രവണതയായി വന്നിട്ടുണ്ട്. നിയോലിബറൽ സ്വകാര്യവൽക്കരണവും കടുത്ത വാണിജ്യവൽക്കരണവുമാണ് ലോകം നേരിടുന്ന രൂക്ഷമായ പ്രതിസന്ധിക്ക് കാരണമെന്ന് തീവ്ര ഉദാരവൽക്കരണവാദികളെക്കൊണ്ടുപോലും ചിന്തിപ്പിക്കാൻ ജസീന്തയുടെ നടപടി കാരണമായി
ശശികലടീച്ചറെ കടത്തിവെട്ടുന്ന മുസ്ലിം വിരുദ്ധതയും മതദ്വേഷവുമാണ് ഇത്തരക്കാർ തട്ടി വിടുന്നത്. കേരളത്തിൽ ഒരു യൂണിവേഴ്സിറ്റിയുടെ വിസിയാവുന്നതിൻ്റെ മാനദണ്ഡവും യോഗ്യതയും ഒരാളുടെ മതമല്ലെന്ന് ഹിന്ദുത്വ അജണ്ടയിൽ രാഷ്ട്രീയം കളിക്കുന്ന പ്രേമചന്ദ്രനെ പോലുള്ള രാഷ്ട്രീയ വാമനന്മാർക്ക് ചിന്തിക്കാൻ കഴിയില്ല
അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളെയും ഭയപ്പെടുകയാണ് മോഡി സർക്കാർ. ഇന്ത്യയെ മനുഷ്യാവകാശങ്ങളുടെ നരകഭൂമിയാക്കി തീർക്കുന്ന ഫാസിസ്റ്റ് അധികാരശക്തികൾ സ്വതന്ത്രമായ ഏജൻസികളെയും അന്വേഷണങ്ങളെയും പൊറുപ്പിക്കില്ലെന്നാണ് ആംനസ്റ്റിക്കെതിരായ ആസൂത്രിതമായ നീക്കങ്ങളും പുറത്താക്കലും വ്യക്തമാക്കുന്നത്.
സഖാവ് കുഞ്ഞാലി ജന്മിമാരുടെയും എസ്റ്റേറ്റുടമകളുടെയും ഗുണ്ടാസംഘത്തിൻ്റെ വെടിയേറ്റാണ് രക്തസാക്ഷിയാവുന്നത് ... സഖാവ് ചാരുമജുംദാർ സിദ്ധാർത്ഥ് ശങ്കർ റായിയുടെ അർദ്ധ ഫാസിസ്റ്റ് വാഴ്ചയുടെ നാളുകളിൽ കൽക്കത്തയിലെ ലാൽബസാർ ലോക്കപ്പ് മുറിയിൽ നിഷ്ഠൂരമായി വധിക്കപ്പെടുകയായിരുന്നു